അങ്കാറ: വടക്കന്‍ സൈപ്രസിലെ കൈറേനിയ തുറമുഖത്തിനു സമീപം മെഡിറ്റനേറിയൻ കടലിൽ യാത്രാബോട്ട് മുങ്ങി ഏഴുപേര്‍ മരിച്ചു. 260ലധികം ആളുകളുണ്ടായിരുന്ന ബോട്ടില്‍ നിന്ന് 237 പേരെ രക്ഷപെടുത്തി. 24 പേര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
തീരസംരക്ഷണസേനാ ബോട്ടുകളും ഹെലികോപ്റ്ററുകളും ഉൾപ്പെടെ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം. കടൽ ശാന്തമാണെന്നും കാണാതായവരെ തിരയുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു.